കൊച്ചി: സംസ്ഥാനത്ത് ആഡംബര വീടുകളുടെ നികുതിവരുമാനത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വര്‍ധന.
2021-22 സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ചു കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച വര്‍ഷത്തില്‍ 54.74 കോടി രൂപയുടെ വര്‍ധനവുണ്ടായെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ കാര്യാലയത്തില്‍നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു.
278.7 സ്ക്വയര്‍ മീറ്ററിനു മുകളില്‍ വിസ്തീര്‍ണമുള്ള വീടുകള്‍ക്കാണ് ആഡംബര നികുതി. 2021-22 ല്‍ 12.91 കോടി രൂപയാണ് ഈയിനത്തില്‍ സംസ്ഥാന സര്‍ക്കാരിനു ലഭിച്ചത്. 2025- 26ലെത്തിയപ്പോള്‍ 67.66 കോടിയായി ഉയർന്നു.
അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ 2023-24 ലാണ് ആഡംബര നികുതിയിനത്തില്‍ ഏറ്റവും കുറവ് വരുമാനം. 7.39 കോടിയാണ് ആ വര്‍ഷത്തെ വരുമാനം. 2024-25ല്‍ 58.46 കോടി രൂപ സര്‍ക്കാരിനു സമാഹരിക്കാനായി.
278.7 - 464.50 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ പരിധിയിലുള്ള കെട്ടിടങ്ങളുടെ സ്ലാബിൽ 5000 രൂപയാണ് ആഡംബര നികുതി. 464.50 - 696.75 സ്ലാബില്‍ 7500, 696.75- 929 ല്‍ 10000 എന്നതാണ് നികുതിനിരക്ക്.